Thursday, December 6, 2007

എന്റെ ആട്ടൊഗ്രാഫില്‍ നിന്ന്.!!

നീ അന്നെനിക്ക് ആരായിരുന്നു..
എന്റെ മനസ്സില്‍ നീ വെറുമൊരു സുഹൃത്തായിരുന്നൊ.?
അതൊ അതിനുമപ്പുറം അരൊക്കെയൊ ആയൊരുന്നൊ..?

എന്റെ മനസ്സില്‍ സൌഹൃദം എന്ന വികാരത്താല്‍
അവളെ ഞാന്‍ ഇഷ്ടപ്പെട്ടൂ. ആ സൌഹൃദം അങ്ങനെ..അങ്ങനെ..


നിമിഷങ്ങള്‍ പെയ്തൊഴിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍
അകന്നുമാറുന്നൂ എന്നറിഞ്ഞില്ലായിരുന്നു..
ഒടുവില്‍ ഞങ്ങളുടെ ക്യാമ്പസ് ജീവിതത്തിന്റെ ചിരിയും
കളിയുംസന്തോഷങ്ങളും നൊമ്പരങ്ങളും
പങ്കുവെയ്ക്കുന്ന ആ സുദിനംകടന്നുവന്നു..

വര്‍ഷങ്ങള്‍ ഞങ്ങള്‍ സഹപാഠികള്‍ യുഗങ്ങളായ്
ആ ക്യാമ്പസില്‍ ആര്‍ത്തൂല്ലസിച്ചൂ..തികച്ചും ജീവിതം
ആര്‍ത്തുല്ലസിച്ച ആ നല്ല നാളുകള്‍..എങ്ങുപോയി മറഞ്ഞുനീ....
ആ നല്ല നാളേയ്ക്കായ് ഈ സമര്‍പ്പണം..!!

ദേശം തേടിയലയുന്ന ദേശാടനക്കിളികളെ പോലെ നമ്മള്‍
എവിടെനിന്നോ പറന്നു വന്നു..... അങ്ങനെ ആ സുദിനം കടന്നുവന്നു..

ഞങ്ങളുടെ കോളേജ് ഡേ..

ഈ തണല്മരത്തിന്‍ കീഴില്‍ തുറന്നുവിട്ടകിളികളായ്
പറന്നുനടന്ന കാലം. എല്ലാം ഇന്നു അവസാനിക്കുകയാണ്.
അന്ന്പരസ്പരംഎല്ലാവരുഒരുനൊമ്പരപ്പോടെയാണെങ്കിലും
യാത്രപറയാനുള്ള തിടുക്കത്തിലായിരുന്നു..പലപ്രണയങ്ങളും
ചിതറിവീഴുന്ന നിമിഷം,പല ബന്ധങ്ങളും വേരറ്റുപോകുന്ന നിമിഷം,
പലതെറ്റുകുറ്റങ്ങളും ഏറ്റുപറയുന്ന നിമിഷം, മനസ്സിലെ
പകയുടെ തീക്കനല്‍ അണയുന്ന നിമിഷം,ജീവിതത്തിന്റെ
പുതിയമട്ടുപ്പാവിലേയ്ക്ക് പുതിയതലങ്ങളിലേയ്ക്ക് യാത്രയാകുകയും
യാത്രയാക്കപ്പെടുകയും ചെയ്യുന്ന സമയം..

കണ്ണീര്‍മഴത്തുള്ളികളാല്‍ പലരും യാത്രയാകുന്നു.. 
എത്ര പെട്ടന്നാണ് വര്‍ഷങ്ങള്‍ അകന്നുമാറിയത്

വര്‍ഷങ്ങള്‍ക്ക് ഇപ്പോള്‍ വെറും നിമിഷങ്ങളുടെ വിലമാത്രം.!!
ഈ നിമിഷം കൊണ്ട് ഈ കിളികള്‍ പറന്നകലുകയാണൊ..?

മാറ്റങ്ങള്‍ അനിവാര്യമാകുന്ന ഈ ജീവിതസാഹചര്യത്തില്‍
രൂപങ്ങള്‍ മാറുകിലും പ്രേരണകള്‍ക്കതീതമാണ് മനുഷ്യമനസ്സ്..
ചൂളപോലെ കത്തുന്ന ഗ്രീഷ്മംമനസ്സിലെ സാന്ത്വനം പോലെ
ഓടിയെത്തുന്ന കൂട്ടുകാര്‍,അതിന്റെമറപറ്റി ഒളിഞ്ഞിരിക്കുന്ന
വേനല്‍പൂക്കള്‍,അതിന്റെ ദിവ്യസുഗന്ധത്തില്‍
ലയിക്കുന്ന ഈ സുദിനം..
മേഘങ്ങള്‍ നമ്മെ മോഹിപ്പിക്കുന്നു.

പ്രണയം പൊലെ ഭ്രമിപ്പിച്ച് സ്വാന്ത്വനം പോലെ തണല്‍
തന്ന്പുഞ്ചിരിപോലെമഴപൊഴിച്ച്ഒടുക്കംകൂട്ടില്‍നിന്നും
തുറന്നുവിട്ടകിളികളെപോലെപറന്നകലുകയാണോ..?

തീരത്തുനിന്നകലുന്ന ഓരോതിരമാലയും വിരഹനൊമ്പരം പൊഴിയ്ക്കുന്നു എന്നും,
പുനസമാഗമത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ടാകും എന്നും കരുതാം.

ഞങ്ങളുടെ ക്യാമ്പസിലെ തണല്‍മരത്തിന്റെ കരിയിലകള്‍ക്കിടയില്‍
കൂടുകൂട്ടിയിരുന്ന എണ്ണമറ്റ സൌഹൃദങ്ങള്‍ ഇന്നു പിരിയുകയാണല്ലൊ..
പേരറിയാത്ത പക്ഷികളൊക്കെ ഇന്നു കൂടുതേടിപ്പോകുകയാണ്..
മനസ്സ് നീറിപ്പുകയാന്‍ തുടങ്ങി.. നീറിപ്പുകയുന്ന മൌനനൊമ്പരവുമായി
ആ കരിയിലകള്‍ക്കിടയിലൂടെ എന്റെ ആട്ടൊഗ്രാഫുമായി ഞാന്‍ നടന്നകന്നു..

എങ്ങും ശൂന്യതകള്‍ മാത്രം.. സ്വപ്നങ്ങള്‍കൂട് കൂട്ടിയിരുന്ന ഈ കരിയിലക്കൂടുകള്‍
ഇന്നുഅന്യമാകുകയാണ്. എന്റെ ആട്ടൊഗ്രാഫിലെ പേജ് മുഴുവന്‍ നിറയ്ക്കണം..
എല്ലാവരില്‍ നിന്നും ഒരു വരി അതില്‍ കുറിക്കണം. സ്നേഹത്തിന്റെ,
സൌഹൃദത്തിന്റെ, വേദനയുടെ, പ്രണയത്തിന്റെ അങ്ങനെയങ്ങനെ
ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ആട്ടൊഗ്രാഫുകള്‍ കൈമാറി..
അന്നു ഞാന്‍ അവളുടെ ആട്ടൊഗ്രാഫില്‍ ഇങ്ങനെയെഴുതി.

[കാലചക്രം തിരിയുമ്പോള്‍ നീയെന്നെ മറക്കും.
തീര്‍ച്ചയായും നീയെന്നേയും കാലം നമ്മളേയും..]


എന്റെ ആട്ടൊ ഗ്രാഫും പലപല കൈ മറിഞ്ഞൂ അങ്ങനെ പേജുകള്‍
ഒന്നന്നായി നിറയാന്‍ തുടങ്ങി... അന്നും പതിവുപോലെ ചക്രവാളം ചുവന്നൂ..
ആചക്രവാളങ്ങളുടെതേജസില്‍എനിക്കനഷ്ടമാകുന്നത്എന്റെ സൌഹൃദങ്ങളാണല്ലൊ....എന്നോര്‍ത്തപ്പോള്‍ മനസ്സിലൊരു കനല്‍.....

ആ കരിയിലകള്‍ചിക്കിമാറ്റി ഹോസ്റ്റലില്‍ പോയി ബ്യാഗുമെടുത്ത്
ഞാനും അന്നുവീട്ടിലേയ്ക്ക് യാത്രയായി..

കുളിരൂറുന്ന ആ സായംസന്ധ്യയിലെ ബസ്സ് യാത്ര..
എന്റെ കൈകള്‍ പിടിച്ച് യാത്രപറഞ്ഞ് എന്നെ യാത്രയാക്കിയ
ആ സുഹൃത്തുക്കള്‍ എന്റെ മനസ്സില്‍ ഇന്നുമുണ്ട്..

അങ്ങനെ നോവുന്ന ഓര്‍മകളുമായ് യാത്രതുടര്‍ന്നു.
പാടത്തിനക്കരെ വരെയേ ബസ്സ് വരുകയുള്ളൂ പിന്നെ
കടത്തിലൂടെ പുഴകടന്ന് മഞ്ഞവെയിലാര്‍ന്ന പാടങ്ങള്‍
കടന്ന്കുഞ്ഞരുവി ഓളങ്ങളുടെ താരാട്ടില്‍ മുഴുകുന്ന
പുഴയുടെ തീരത്തുകൂടി വീട്ടിലെത്തിയപ്പോള്‍ കൈവശം
ഉള്ളതെന്തൊ നഷ്ടമായ പ്രതീതിയായിരുന്നു മനസ്സില്‍.

അത്താഴം കഴിഞ്ഞ് നിലാവ്
വെള്ളിപൂശുന്ന ഉമ്മറത്തിരുന്ന് ഞാന്‍ എന്തോ ആലോചിച്ചുപോയി...

ഓര്‍മകള്‍ചിക്കിച്ചികയുന്ന ആ കലാലയം.മനസ്സ് ഇപ്പോഴുംഅവിടെയാണ്..
അസുലഭമോഹവുംതേടി..അനുഭൂതികളുടെ താളവും താണ്ടി....
അതിശയത്തിന്റെ ഗാംഭ്യീര്യവുമായി.. അങ്ങനെ ഒടുവില്‍
എന്റെ ആട്ടൊഗ്രാഫിന്റെ താളുകള്‍ ഞാന്‍ മറിച്ചുനോക്കി..
അതില്‍ ഒരു പേജില്‍ അവളും എഴുതിയിരുന്നു....

[ഇരിട്ടിനും രാത്രിയ്ക്കും വൃക്ഷങ്ങളേയും പൂക്കളേയും മറയ്ക്കാന്‍ പറ്റും.
എന്നാല്‍ ആത്മാവില്‍ നിന്നും നിന്നോടുള്ള പ്രണയത്തെ
മറയ്ക്കാന്‍ കാലത്തിനുപോലും കഴിയില്ലാ]


ഞാന്‍ തകര്‍ന്നുപോയ നിമിഷമായിരുന്നു അത്...
ഒരിക്കല്‍ പോലും എന്നോട് ഒരു വാക്ക്.............
എന്റെസ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന്, എന്റെ ആശകളേയും,
ആഗ്രഹങ്ങളെയും മനസിലാക്കി, എന്റെ സന്തോഷത്തേയും
ദുഃഖത്തേയും നെഞ്ചില്‍ ചേര്‍ത്ത എന്റെ സ്വന്തം കൂട്ടുകാരി,
പരാജായങ്ങളുടെ ഏണമെടുപ്പില്‍ എന്നെ തോലിപിച്ചൂ‍
കളഞ്ഞല്ലൊ ഭഗവാനെ...................

ഒരു നിമിഷം ഞാന്‍ ഞാനല്ലാതായിമാറി..
അവളുടെമൊഴികളില്‍തുളുമ്പിയ നര്‍മ്മവും,പരിഭവങ്ങളും,
സ്നേഹവും കിന്നാരം മൂളുന്ന ഒരരുവിയായി എന്നിലേയ്ക്ക് ഒഴുകിയെത്തി..


രണ്ട് ചിറകുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറന്നകന്നേനെ
അവളുടെ അരികിലേയ്ക്ക്.എന്നെ ഞാനാക്കിയ, എന്നെയും
എന്റെ മനസ്സിനേയും വളരെയധികം സ്നേഹിച്ച എന്റെ
സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച കൂട്ടുകാരിയുടെ ഓര്‍മയിലായിരുന്നു അന്ന്,
ആ ദിനം എങ്ങനെ പിന്നിട്ടു എന്ന് എനിക്കിപ്പോഴും അറിയില്ലാ..

മഞ്ഞിന്‍ കണങ്ങളിലൂടെ സൂര്യരഷ്മികള്‍ അരിച്ചിറങ്ങുന്ന അടുത്ത
പ്രഭാതത്തില്‍ അവളെ കാണണം സംസാരിക്കണം എന്ന ഉദ്ധേശത്തില്‍
കൂട്ടുകാ‍രന്‍ ഹുനൈസുമായി അവളുടെ വീട്ടിലേയ്ക്ക് യാത്ര തിരിച്ചൂ
ആ യാത്രാമദ്ധ്യേഞങ്ങളുടബസ്സ്ഒരകൊക്കയിലേയ്ക്ക്മറിഞ്ഞൂ..!!

പിന്നീട് ദിവസങ്ങള്‍ പലതുകഴിഞ്ഞപ്പോള്‍ എനിക്ക് ബോധം തിരിച്ചുകിട്ടി..
പക്ഷെ എന്റെ ഹുനൈസ് എന്നില്‍ നിന്നും ഒരുപാടൊരുപാട്
അകലങ്ങളിലേയ്ക്ക് മറഞ്ഞിരുന്നു.. അതും ഞാന്‍ കാരണം.
ആ ഏങ്ങലില്‍ ഞാന്‍.... തകര്‍ന്നൂ..

ശെരിയ്ക്കും സ്വബോധം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനായി മാറുകയായിരുന്നു..


അതിനിടയില്‍ മറവിയുടെ ചക്രവാളങ്ങളിലേയ്ക്ക് എന്റെ
കൂട്ടുകാരിമറയുകയായിരുന്നു.!!

അങ്ങനെ ഗൃഹാതുരതയുടെ വിങ്ങുന്ന ചീളുകള്‍കൊണ്ട്
മുറിവേറ്റ മനസ്സുമായി ദിവസങ്ങളും മാസങ്ങളും ആണ്ടുകളും പിന്നിട്ടൂ..
അങ്ങനെ ഒരുനാള്‍ നാട്ടിലെ അമ്പലത്തില്‍തെയ്യം..
ഞാന്‍ മുണ്ടും നേരിയതും ഉടുത്ത് അമ്പലത്തില്‍
പോയി ഏഴ് പ്രദക്ഷിണം ചെയ്തൂ..
പെട്ടന്ന് കണ്ണുകളില്‍ ഒരു മിന്നലാട്ടം പോലെ അവള്‍-
എന്റെ മുന്നില്‍,ആ ദീപവലയങ്ങള്‍ക്ക് ചുറ്റും പ്രകാശം പരത്തിക്കൊണ്ട്
ഇളം മഞ്ഞസാരിയും നെറ്റിയില്‍ ചന്ദനക്കുറിയുമായി നടന്നകലുന്നത്
എന്റെ ആ പഴയ കൂട്ടുകാരിയല്ലെ.. ഞാന്‍ ശെരിക്കും അവളിലേയ്ക്ക് കണോടിച്ചൂ.


കണ്ടുകൊതിതിരും മുമ്പേ വേര്‍പിരിഞ്ഞുപോയവര്‍.
ദീപങ്ങളുടെ പ്രകാശധാരയില്‍ നിലവിളക്കായിരുന്നു അവള്‍.
ദിപങ്ങളുടെ സ്വര്‍ണ്ണവെളിച്ചത്തില്‍ അവള്‍ക്ക് ഏഴഴകായിരുന്നു..

അറിഞ്ഞിട്ടുംഅറിയാതെകണ്ടിട്ടു കാണാതെ അവള്‍ എന്നെ
കാണുന്നുണ്ടായിരുന്നു,പ്രദക്ഷിണംകഴിഞ്ഞു അമ്പലമുറ്റത്തെത്തിയപ്പോള്‍
ഞാന്‍ അവളുമായി ഒരല്പം സംസാരിച്ചൂ...എല്ലാം തുറന്ന് പറഞ്ഞു
ഒരുവിലാപത്തോടെഅവള്‍ക്കൊപ്പംഞാനുതേങ്ങുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി..

ആ കണ്ണുകള്‍ കൊതിതീരാതെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു
അതിലൂടെ അവളുടെ മുഖത്തെസിന്തൂരം ഞാന്‍ കണ്ടൂ...
ഞങ്ങളുടെ നാട്ടിലെ ഒരുപ്രമാണിയുടെ
മകനുമായി അവളുടെ വിവാഹം കഴിഞ്ഞു അത്രെ.

ദൈവമേ..........എന്നെവീണ്ടുംപരീക്ഷിക്കുകയാണോ..
എനിക്കിഷ്ടമായതെല്ലാംനീ കവര്‍ന്നെടുക്കുകയാണോ..?

നേര്‍ത്തവിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍
ഇന്ദ്രിയങ്ങള്‍ക്കപ്പുറത്ത് നിന്നുംഒരു സ്വപ്നം പോലെ നീ
എന്തിനു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..?
പിറക്കതെ പോയ എന്‍ കിനാവുകള്‍....ഞാന്‍ കാത്തിരുന്നതാരെ..?
പക്ഷെ ആ ഓര്‍മകളില്‍ കാലം തന്നതോ..?
വിവേകംനഷ്ടപ്പെട്ടെന്നുറപ്പായകണ്ണാടിക്കുട്ടില്‍വെറുതേ
ഞാന്‍ നോക്കിയിരിക്കുന്നതെന്തിന്..എങ്ങുമെത്താതെ
നീ അവസാനിപ്പിച്ച നിന്റെ സ്വപ്നവും.
അതിന്റെ വേരുകള്‍ തേടി ഞാനും നിന്‍ നിഴലായി.

ഒരുകലാലയജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.!!

വര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന ഒരു ജീവനെ ആസ്പദമാക്കി കുറിച്ചത്.